കേളിപാത്രം...
ഒരു മണിയും മുട്ടിക്കൊണ്ട് വായമൂടിക്കൊണ്ട് ഒരു ലോഹത്തകിടും കെട്ടി കണ്ണൂർജില്ലയുടെ വടക്കൻപ്രദേശങ്ങളിൽ കന്നിമാസമായാൽ കേളിപാത്രം വീടുകൾ തോറും കയറി ഭിക്ഷാടനം നടത്താറുണ്ടായിരുന്നു...വേഷം അഴിക്കുംവരെ മിണ്ടില്ല..കയ്യിൽ വലിയ ഒരു ഭിക്ഷാപാത്രം ഉണ്ടാകും ..ആളുകൾ പണവും അരിയും നൽകി അനുഗ്രഹം വാങ്ങും...ശിവൻ ഭ്രഹ്മഹത്യാപാപം തീരാനാണത്രെ ഇങ്ങനെ ഭിക്ഷതെണ്ടി നടക്കുന്നത്...ചോയി ജാതിയിൽ പെട്ടവർക്കാണ് ഈ വേഷം കെട്ടാൻ അനുമതിയുള്ളത്.
ഇന്ന് കേളിപാത്രങ്ങൾ നാട്ടിലിറങ്ങുന്നത് അപൂർവ്വമെങ്കിലും കുന്നുസംരക്ഷണസന്ദേശം പ്രചരിപ്പിക്കാനായി ശിൽപ്പിയും ചിത്രകാരനുമായ സുരേന്ദ്രൻ കൂക്കാനം കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് കേളിപാത്രം കെട്ടിയപ്പോൾ..